Thursday 16 April 2020

സൂരജ്

ശാന്തതയിൽഒരുനിമിഷമിരിക്കുമ്പോൾ
വിസ്മയമെന്നെ പുണരുന്നു
നിത്യതയിലാഴ്ന്നുപോയൊരാ ശബ്ദം
കാതുകളിൽ വന്നു മുഴങ്ങുന്നപോലെ
എവിടെയായിരുന്നു നീയിത്രനാൾ
എന്നൊരു ചോദ്യവും
അർത്ഥംവച്ചുള്ള ചെറുപുഞ്ചിരിയുമായി
നടന്നടുക്കുന്ന സൂരജ്
രക്ഷനല്കുവാനായി യജ്ഞജിച്ച ഞങ്ങളെ
അതിശയിപ്പിക്കുംവിധം എഴുന്നേറ്റുനടന്നവൻ
ആരുമറിയാതെ ആരും തുണയ്ക്കില്ലാതെ
സ്നേഹിതരറിയാതെ പടികടന്നു പോയി
വിസ്‌മൃതിയിലാഴുംവിധം
കാലങ്ങൾ കൊഴിഞ്ഞുപോയിരിക്കുന്നു
സൂരജ് നിങ്ങൾ ഞങ്ങൾക്കാരായിരുന്നു
താളുകൾ മറിക്കുമ്പോൾ കൊഴിയുന്നോരധ്യായം 


No comments: