Monday 15 October 2018

സത്യം

സ്വതന്ത്രമായ ചിന്തകൾ
ഏകമാവുകയില്ല
ബഹുസ്വരങ്ങളിലിറങ്ങി
ഞാൻ നേടിയ സമ്മതം
ശരിയാവുകയുമില്ല
ചിലശരികളിൽ
കാൽവഴുതി വീഴുമ്പോൾ
വലിയശരികളെ
കാൽവച്ചു വീഴ്ത്തുന്നു
പരമമായസത്യമേതോ
കായൽപരപ്പിൽ
ഗതിയില്ലാതെ അലയുന്നു
വഴികളിൽ
ചിരികളിൽ
ചിന്തകളിൽ
എവിടെയെല്ലാമോ
തന്റെ അസ്തിത്വം തേടിയലയുന്നു
നൂൽനൂൽക്കുന്ന പുഴുവിനെപോലെ
വലനെയ്യുന്ന ചിലന്തിയെപോലെ
ചിന്തയിൽ സത്യങ്ങൾ
ചിത്രവർണങ്ങൾ തീർക്കുന്നു
ഞാനുമെൻ കിനാക്കളും
ഏതോവിപഞ്ചിയിൽ
സത്യത്തിൻ  വരവിനായി
കാത്തിരിക്കുന്നു
ഓടുകയില്ലഞാൻ മുൻപിൽ
കാതുകളിൽ വന്നു ചൊല്ലുകയില്ല
കവലകളിൽ വിളിച്ചോതുകയില്ല
സത്യമതേതോ
താമസ്സിൻമറവിൽ
വിറയാർന്നു നിൽക്കുകയുമില്ല
വെളിച്ചം തേടി
ജീവൻ തേടി.. ഒഴുകും
സത്യം ജയിക്കും 

No comments: