Tuesday, 10 January 2012

പ്രിയസഖി



നീ അരുകിലുണ്ടെങ്കിലാശ്വാസം
നിന്‍റെ പാദസ്വരത്തിന്‍ കൊഞ്ചല്‍ കുളിര്‍കാറ്റ്
നിന്‍റെ ചുടുനിശ്വാസമെന്നില്‍ ഉഷ്മളത
തുടര്‍ന്നിടുക  നീയെന്നുമെന്‍ചാരെ 

പ്രസിദ്ധികരിച്ച ചില ലേഖനങ്ങള്‍

മുല്ലപെരിയാര്‍ ഡാമിന് വേണ്ടിയുള്ള യഥാര്‍ത്ഥ സമരക്കാര്‍ നമ്മളല്ലേ?
http://www.keralagraph.com/news.php?cat=editorial&story=3962


'ഈസ്റ്റേണ്‍ മുളക്പൊടിയിലെ മായം' എന്ന വ്യാജ വാര്‍ത്തയ്ക്കുള്ളിലെ വസ്തുതകള്‍

ഇനി നമ്മുക്ക് പെരിയാറിനോടപെക്ഷിക്കാം

ആ പുഷ്പം കൊഴിഞ്ഞു പോയി................



നല്ല സമരിയകാരന്‍ എവിടെ?

സന്തോഷ്‌ പണ്ഡിറ്റ് താരമായതെങ്ങനെ? ഈ താരോദയം നല്‍കുന്ന സൂചനയെന്ത്? ഒരു അവലോകനം

Malayalam News-Latest News Kerala,India,World,Movies,Sports,Business and Breaking News

Malayalam News-Latest News Kerala,India,World,Movies,Sports,Business and Breaking News

Friday, 6 January 2012

ആത്മപ്രശംസ


നീയാകും ഇന്നിനെ
പ്രശംസംസിച്ചിടുകില്‍
നീയാകും നാളെയില്‍
വിജയങ്ങള്‍ നേടിടാം

Thursday, 29 July 2010

ബാലവേല


തകര്‍ന്ന ഗോപുരം പുതുക്കി പണിയുവാന്‍

ആയുധങ്ങള്‍ തേടി അലയുന്ന ശില്പിയും

രാജസിംഹാസനത്തില്‍ പ്രൌഡ ഗംബീര്യത്തില്‍

കല്പനകള്‍ നല്‍കുന്ന രാജ്യ ശില്പിയും

കല്ലുകള്‍ക്കിടയിലെവിടെയോ തേങ്ങി കരയുന്ന

മോഴികളില്ലാതെ വ്യസനിച്ചു നില്‍കുന്ന

വാത്സല്യം തുളുമ്പുന്ന കൊച്ചു കുട്ടിയും

ഏറെ ഉച്ചത്തില്‍ ചോദിക്കുവാന്‍ വെമ്പുന്നു

ഈ വ്യവസ്ഥ തന്‍ അര്‍ത്ഥശുദ്ധി

രാജാവും രാജശില്പിയും തീര്‍ത്ത വ്യവസ്ഥിതിയില്‍

ബാലവേലയെ ശ്ലാഘിച്ചു പോകവേ

തുടരുന്നു ഇന്നും ഈ കഥ സമൂഹത്തില്‍

മാറുന്നതിനു കഥാപാത്രങ്ങള്‍ മാത്രം

Monday, 17 May 2010

തീരം


ഒരു കുഞ്ഞു മാനസം നിറയെ

നിറമുള്ള സ്വപ്ന ശലഭങ്ങള്‍ മാത്രം

ചെവിയോര്‍ത്തു കേള്‍കുന്നവയെല്ലാം

ഇമ്പമുള്ള ഈണങ്ങള്‍ മാത്രം

ജീവിത യാത്രകള്‍ ഒക്കെയും

അനായാസം ആണെന്ന തോന്നല്‍ മാത്രം

നിറയെ പ്രതീക്ഷകള്‍ കുമിഞ്ഞു കൂടി

ചിരിച്ചു കളിയാടിടും തീരം തേടി

നൗക ചലിച്ചു മുന്നേറിടുമ്പോള്‍

കാറ്റും കോളും നിറഞ്ഞിടുമ്പോള്‍

വിറയാര്‍ന്ന കൈകളാല്‍ പങ്ക എന്തും

അമരതെവിടെയോ പകച്ചു നില്കും

എവിടേക്ക് തുഴയണം എന്നറിയായ്ക തീര്‍ക്കും

അനിശ്ചിതമാകും ഈ അവസ്ഥതന്‍ തലോടല്‍

ഗ്രസിക്കതവരായി ആരും

തീരത്ത് അണയാറില്ല  എന്നറിഞ്ഞിടുമ്പോള്‍

എന്‍ കൊച്ചു മാനസം ഉണര്‍നീടുന്നു

കരുതലുകള്‍ ഏറെ കരുതിടുന്നു

തുഴഞ്ഞു നീങ്ങുന്നു പ്രതീക്ഷകളുമായി

സമൃദ്ധിതന്‍ തീരത്തനയുവാനായി

Thursday, 4 February 2010

പ്രതീക്ഷകള്‍ ഓളങ്ങളാകുമ്പോള്‍


അര്‍ത്ഥ ശുന്യം ആയി മാറും പ്രതീക്ഷകള്‍

വ്യര്‍ത്ഥ ഭാഷിണിതന്‍ പ്രധിദ്വാനിയാകുന്നു

ചില്ലുടഞ്ഞ ജാലക വാതില്‍ പടിയില്‍ കാത്തിരിക്കും

നിസഹായനാകുന്നു എന്‍ കൊച്ചു മാനസം

ചക്രവാളത്തിലെവിടെയോ കൂടുകൂട്ടിയ പക്ഷിതന്‍

ചിറകടി ശബ്ദമായുണരും  പ്രതീക്ഷകള്‍

വേര്‍പിരിയും കമിതാക്കള്‍ തന്‍ ഹൃദയ നൊമ്പരമായി

വിധിയെ പഴിക്കും വിധവ തന്‍ വിലാപമായി

രൂപാന്തരപെടുമ്പോള്‍

പ്രതീക്ഷകള്‍ ഓളങ്ങളാകുന്നു .........................................


Saturday, 30 January 2010

പുലര്‍കാലസീമ


സൂര്യ കിരണങ്ങള്‍ പതിയെ തലോടലായി
അരുകില്‍ വന്നെനിക്കേകുന്നു സുപ്രഭാതം
കളകളം കരയുന്ന കിളികള്‍ എനിക്കേകുന്നു
നന്മകള്‍ നിറഞ്ഞൊരു സുപ്രഭാതം
ഉമ്മറ പടിയില്‍ വന്നെത്തിനോക്കുന്ന
കൊച്ചു കുഞ്ഞിനെപോലെ ഞാന്‍ ആശ്ചര്യമൂറി
ഈ കൊച്ചു പുലരിയെനിക്കെകുന്നു ജീവനില്‍
ചിറകുകള്‍ ഉള്ളൊരു വസന്തകാലം
മൃത്യു സമീപസ്ഥമാണെങ്കിലും
ഏറെ നാള്‍ നീളുകയില്ലെങ്കിലും
ഈ പുലരി ഒരു വിചിത്ര
വര്‍ണമായി തീരുന്നു മനസില്‍ 
കാതില്‍ എന്തോ രഹസ്യം മൊഴിഞ്ഞു കൊണ്ട്
ഓടി ഒളിക്കുന്ന കാമുകിയെ പോല്‍
ഒഴുകുന്ന അരുവി തന്‍ കൊച്ചു നാദം പോല്‍
തലോടലായി തീരുന്ന മന്തമാരുതന്‍ പോല്‍
പുലരിയെന്നെ പൊതിയുന്ന സുഖം
ആസ്വധിചിടട്ടെ ഈ നിമിഷം
ഇനി ഒരിക്കല്‍ കൂടി അവ നുകരുവാന്‍
ആവുകില്ലെന്നുള്ളിലോര്‍ത്തു കൊണ്ട് ..................................

Saturday, 23 January 2010

ഹൃദയം തിരയൂ..


ജീവിത വ്യഗ്രതയില്‍ ഓടി തളര്‍ന്ന സുഹൃത്തേ
ഒരു നിമിഷം സ്വസ്ഥമായി ഇരിക്കൂ
അല്‍പ നേരം ചിന്തയില്‍ മുഴുകൂ
എവിടെയാണ് നിന്‍ ഹൃദയം ?
ഒഴുകുന്ന നദിയില്‍ നിപതിച്ചുവോ ?
അതോ കരയിലെ തുരുത്തില്‍ കുരുങ്ങിയോ ?
വെറുതെ ഇരുന്നു തുരുംപിച്ചുവോ ?
അതോ നക്ഷത്ര കാന്തിയില്‍ ഭ്രാമിച്ചോ ?
എവിടെയോ പോയ്‌ മറഞ്ഞൊരാ
കൊച്ചു ഹൃദയത്തെ തെടിയെടുക്കൂ
ക്രുരത നിറയുന്ന കൂട്ടുകെട്ടിലും
വേദന പകരുന്ന കയങ്ങളിലും
ചൂതാടിടുന്ന തെരുവിലും
ചുടല കാടുകളിലും തിരയൂ

തേടിയെടുത്ത് ജീവനിലേക്കു നയിക്കൂ
നശ്വര നിമിഷങ്ങളെ വെടിഞ്ഞുണരൂ.............

Sunday, 17 January 2010

മനസുകള്‍


വാതില്‍ക്കല്‍ വന്നു നില്‍പ്പൂ 
വിറയാര്‍ന്ന ഉടലുമായി വൃദ്ധ നിരാലംബന്‍
വിജനമാം വീചിയിലേക്ക് കണ്ണയച്ചു
വെറുതെ പ്രതീക്ഷയുമായി അങ്ങനെ
ഏറെ നാളായി ഈ കാത്തിരിപ്പ് 
സ്കൂളില്‍ പറഞ്ഞയച്ച അരുമയാം കുഞ്ഞിനുവേണ്ടി
ഓര്‍മ നശിച്ചൊരു മനസിന്റെ ഉള്ളില്‍
വാര്‍ത്ത‍മാനകാലവുമില്ല, ഭാവികാലവുമില്ല
ഭൂതകാലത്തില്‍ എവിടെയോ തപ്പിതടഞ്ഞ്
ജരാനരകള്‍ ബാധിച്ചു നിസ്സഹായനായി വെറുതെ നോക്കി നില്പൂ
എങ്കിലും ആ കണ്ണുകളില്‍, ചുക്കി ചുളിഞ്ഞ കവിളുകളില്‍
പ്രതീക്ഷതന്‍ പൊന്‍ കതിരുകള്‍ മിന്നിമറയുന്നു
ഈ ലോകത്തില്‍ നിന്നെപ്പോഴോ  പോയ്മറഞ്ഞ
തന്‍ മനസ് തേടി അലയുവാന്‍ വാശിയില്ല
ചിറകുകളുള്ള ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍ ഇല്ല
എങ്കിലും ചുണ്ടുകളില്‍ വിടരുന്ന പുഞ്ചിരികള്‍ക്കു
ആയിരം നിറതിങ്കള്‍ പൂത്ത ശോഭ
മനസിന്റെ ഈ കൊച്ചു തമാശകള്‍ ചിന്തിപ്പിചീടുന്നു
ദുഖം എന്ന അവസ്ഥ തന്‍ നിലനില്‍പ്പിനെ  ചോദ്യം ചെയ്തീടുന്നു .......

Sunday, 10 January 2010

കിനാവുകള്‍


കിനവുകളോടുളോരെന്‍ ഇഷ്ടം
തുടങ്ങിയതെന്നെനെനിക്ക് ഓര്‍മയില്ല
വ്യെതയാം ഭാണ്ടവും പേറി
നടന്നു നീങ്ങുന്നോരമാനുഷ്യന്‍
പറഞ്ഞു പോയ വാക്കുകള്‍
മനസ്സില്‍ നിറഞ്ഞ നേരം മുതല്‍ക്കെന്നു തോന്നുന്നു
കിനാവുകളാണെന്‍ വഴികാട്ടി
ശക്തിയുളോരെന്‍ ഊന്നുവടി
വായോവൃദ്ധനാം ഭിക്ഷടകന്‍
പറഞ്ഞു പോയതിങ്ങനെ
"ജീവിതം വെറുമൊരു കിനാവ് മാത്രം
എവിടേയോ ഉറങ്ങുന്ന നമ്മള്‍ തന്‍ കിനാവുകള്‍
ഉണരുമ്പോള്‍ ഓര്‍ത്തു രസിചിടാം
വെറുതെ ഇരുന്നു പൊട്ടി ചിരിചിടാം
മായ ആണീ ജീവിതം സ്നേഹിതാ 
ദുഖംങ്ങള്‍ എല്ലാം മറന്നു കൊള്‍ക ....................................."











Sunday, 3 January 2010

അമ്മ


നെറുകയില്‍ തഴുകുന്ന വാത്സല്യം
ചിന്തയില്‍ ഒഴുകിയെത്തുന്ന നേരങ്ങളില്‍
അരുകിലുണ്ടയിരുന്നെങ്കിലെന്നാഗ്രഹിച്ചിടുന്നു
മാതൃ ഹൃദയത്തിന്‍ കരസ്പര്‍ശം
വിങ്ങുന്ന മനസുമായി ഞാന്‍ ഇരുന്നു
ഏകനായി എന്‍ കൊച്ചു മുറിയില്‍
കനം വച്ച ചുവരുകളില്‍
നോവിന്‍ കനത്തതം പ്രധിധ്വനികള്‍
ഒറ്റപെടലിന്‍ വികാരചേഷ്ടകള്‍
മങ്ങി മറയുന്നെരെന്‍ കവിളുകളില്‍
ചുംബനമായി വന്നിരുന്നെന്കിലെന്‍
അമ്മ തന്‍ വാത്സല്യം
തുടുത്തു മുകരിതമാകും എന്‍ കവിള്‍ത്തടങ്ങള്‍
വേദനകള്‍ പറന്നകലും
സ്വാന്തന സീമ തീര്‍ത്തിടും എന്‍ മാനസം ........................................

Saturday, 2 January 2010

ദലമര്‍മരം

Alfo's drawing

സ്വരമായി വന്നു
സ്വപ്നമായി മാറിയ കൊച്ചു മര്‍മരമേ
ചിറകുകള്‍ വേണ്ടേ
പറന്നകലുവാന്‍ മരതക കാടുതേടി
കിളികൊഞ്ചലുണ്ടോ ?
കളിപറഞ്ഞിരുന്നോരല്പം നേരം കളയുവാന്‍
കഥപറയുന്ന മിഴികള്‍ ഉണ്ടോ ?
നോക്കിയിരുന്നതിന്‍ ആഴം കാണുവാന്‍
അഴിച്ചിട്ട കാര്‍കൂന്തലുണ്ടോ?
തോരാതെ പെയ്യുന്ന മഴയില്‍ നനയ്ക്കുവാന്‍
വിടര്‍ന്ന പാല്‍ പുഞ്ചിരി ഉണ്ടോ ?
വാടാതെ നില്‍കുന്ന മുല്ല മൊട്ടു വിരിയിക്കുവാന്‍
തുടുത്ത കപോലങ്ങലുണ്ടോ ?
കരിവണ്ടിനു മുത്തമിട്ടു പറന്നകലുവാന്‍
എങ്കില്‍ പോരുക ചാരെ
ചേര്‍ന്ന് നില്കുവാന്‍ അരികെ
കൈ കോര്‍ത്ത്‌ നടക്കുവാന്‍
എന്‍ കൊച്ചു മര്‍മരമേ .............................................

















Thursday, 15 October 2009

കരയുന്ന കാതുകള്‍


സുഖം ഉള്ള വാര്‍ത്തകള്‍ കേള്‍ക്കുവാനായി
കാതുകള്‍ ഏറെ കൊതിച്ചിരിപ്പു
സുഖം ഉള്ള വാര്‍ത്തകള്‍ പറയുവാനായി
ഏറെ നാവുകളില്ല എന്നതു സത്യം
വിരൊധാഭാസമയി തുടര്‍ന്നിടുന്നു എന്നും
ഈ ശ്രവണമധുര്യത്തിന്‍ കദന കാവ്യം

പറയുന്നതൊക്കെയും ഓര്‍മിച്ചു വെച്ചാല്‍
പാഴ്നിലം ഉഴുതു മറിച്ച പോല്‍ തോന്നും
ഇമ്പമില്ലാത്ത സ്വരങ്ങള്‍ കോര്‍ത്തിണക്കി
ഉപയോഗ ശൂന്യമായി പോകുന്ന മൊഴികള്‍

പല മോഴികളിലും കടന്നല്‍ കൂട് കൂട്ടിടുന്നു
ആവശ്യം പോല്‍ ചെന്നു കുത്തി നോവിച്ചിടുന്നു
നോവിന്‍റെ കാഠിന്യമേറിവന്നോടുവില്‍
മനസ്സില്‍ ചക്രവ്യുഹങ്ങള്‍ തീര്‍ത്തിടുന്നു

ചിലരത്തില്‍ മരിച്ചു വീഴുന്നു
മറ്റു ചിലരതിലെരിഞ്ഞു ജീവിചിടുന്നു
മൂകം രക്തസാക്ഷികളാകുന്നു വേറെ ചിലര്‍
ശവ ശരിരങ്ങള്‍ പോലും കീറിമുറിക്കപെടുന്നു

കാരണകാരയവര്‍ ഓടി ഒളിക്കുന്നു
പുക മറ തീര്‍ത്തുകൊണ്ടു ദൂരെ
മാറി നിന്നല്പം രസം കൊള്ളുന്നവരും
ചുറ്റിലും വിരളമല്ല

മോക്ഷമില്ല ഈ കൊച്ചു കാതുകള്‍ക്ക്
താനെ അടയുവാന്‍ കഴുവുമില്ല
നാവുകള്‍ സ്ഥിരമായി വേദനിപികുന്നതെന്തേ
മുജെന്മ ശത്രുക്കള്‍ ആണോ നിങ്ങള്‍

കാതുകളെ നിങ്ങള്‍ കാത്തിരിക്കു
സുഖമുള്ള സ്വരങ്ങള്‍ക്കായി തപസിരിക്കു
നാവുകള്‍ വീണകള്‍ ആയിടട്ടെ
എന്ന പ്രാര്‍ത്ഥനയുമായി കാത്തിരിക്കു